Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Birthday

Palakkad

എസ്പിബിയുടെ ജന്മദിനാചരണത്തില്‌ ഗായകരുടെ സ്മരണാഞ്ജലി

പാലക്കാട്: ഗായകൻ എസ്.പി. ബാലസുബ്രണ്യത്തിന്‍റെ എണ്‍പതാം ജന്മദിനത്തിൽ പാലക്കാട് വി.ടി. ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയത്തിൽ മലയാള ചലച്ചിത്രഗായകരുടെ സംഘടനയായ സമം സ്ഥാപിച്ച പ്രതിമയിൽ സമം ഭാരവാഹികളും സ്വരലയ ഭാരവാഹികളും സംഗീതപ്രേമികളും പുഷ്പാർച്ചന നടത്തി.
തുടർന്നുനടന്ന അനുസ്മരണയോഗം സ്വരലയ സെക്രട്ടറി ടി.ആർ. അജയൻ ഉദ്ഘാടനം ചെയ്തു.

സമം പ്രസിഡന്‍റ് സുദീപ്കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗായകരായ അഫ്സൽ, കെ.കെ. നിഷാദ്, അൻവർ സാദത്ത്, സന്നിധാനന്ദൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സ്വരലയ ജോയിന്‍റ് സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ, നിർവാഹകസമിതി അംഗം സി. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. സമം സെക്രട്ടറി രവിശങ്കർ സ്വാഗതവും നിർവാഹകസമിതി അംഗം മഞ്ജു മേനോൻ നന്ദിയും പറഞ്ഞു. എസ്പിബിയുടെ ഗാനങ്ങൾപാടി ഗാനാഞ്ജലിയും അർപ്പിച്ചു.

Movies

അച്ഛന്‍റെ പിറന്നാൾ ആഘോഷമാക്കാൻ തീരുമാനിച്ചു, ഒരുപാട് കാര്യങ്ങളും ചെയ്തു എന്നാൽ..വേദനയോടെ കാവ്യ

അച്ഛൻ മാധവൻ 75-ാം പിറന്നാൾ ആഘോഷമാക്കാനിരുന്നതിനെക്കുറിച്ച് നടി കാവ്യ മാധവൻ. എപ്പോഴും തങ്ങളുടെ കാര്യത്തിനായി ഓടിനടന്ന അച്ഛന്‍റെ ഈ പിറന്നാൾ മനോഹരമാക്കാനായി ഒരുപാട് കാര്യങ്ങൾ ചെയ്തിരുന്നുവെന്നും എന്നാൽ അതിനൊന്നും നേരമില്ലാതെ അച്ഛൻ തിരക്കായിപ്പോയെന്നും കാവ്യ കുറിച്ചു.

കാവ്യ മാധവന്‍റെ വാക്കുകൾ

ഇന്ന് നവംബർ 10; അച്ഛന്‍റെ 75-ാം പിറന്നാൾ. അച്ഛൻ ഒരിക്കലും ഓർത്തിരിക്കാത്ത, ആഘോഷിക്കാത്ത ദിവസം. അച്ഛന്‍റെ സന്തോഷങ്ങൾ എപ്പോഴും ഞങ്ങളായിരുന്നു. പക്ഷേ ഈ പിറന്നാൾ വലിയ ആഘോഷമാക്കണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. അതിനായി അച്ഛൻ അറിയാതെ കുറെയേറെ കാര്യങ്ങൾ നേരത്തെ പ്ലാൻ ചെയ്തിരുന്നു.

Kerala

രാജ്യത്തെ ഇനിയും ഉയരങ്ങളിലേക്ക് നയിക്കാൻ ആരോഗ്യവും ശക്തിയും ലഭിക്കട്ടെ: പ്രധാനമന്ത്രിക്ക് ആശംസയുമായി മോഹൻലാൽ

തിരുവനന്തപുരം: എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസയുമായി നടൻ മോഹൻലാൽ. നമ്മുടെ രാജ്യത്തെ ഉയരങ്ങളിലേക്ക് നയിക്കാൻ പ്രധാനമന്ത്രിക്ക് ശക്തി ലഭിക്കട്ടെ എന്ന് താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.

"നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകൾ നേരുന്നു. നമ്മുടെ രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും തുടർച്ചയായ ശക്തിയും നൽകട്ടെ'- മോഹൻലാൽ ആശംസിക്കുന്നു.

NRI

ജന്മദിനത്തിൽ മാർപാപ്പയ്ക്ക് ആശംസാപ്രവാഹം

വത്തിക്കാൻ സിറ്റി: എഴുപതാം ജന്മവാർഷിക ദിനത്തിൽ ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് ലോകമെങ്ങുംനിന്ന് ആശംസകൾ. ലോകനേതാക്കൾ, വിവിധ രാജ്യങ്ങളിലെ ബിഷപ്സ് കോൺഫറൻസുകൾ, ഇതര സഭാ മേലധ്യക്ഷന്മാർ, വിവിധ മേഖലകളിലുള്ള നേതാക്കൾ, വിശ്വാസികൾ എന്നിവരാണ് ആശംസകളറിയിച്ചു സന്ദേശമയച്ചത്.

ഇറ്റലിയിലെ എല്ലാ ജനങ്ങൾക്കുംവേണ്ടിയും സ്വന്തം പേരിലും മാർപാപ്പയ്ക്ക് ആത്മാർഥമായ ആശംസകളും ആത്മീയവും വ്യക്തിപരവുമായ ക്ഷേമവും നേരുന്നതായി ഇറ്റാലിയൻ പ്രസിഡന്‍റ് സെർജിയോ മാത്തറെല്ല സന്ദേശത്തിൽ പറഞ്ഞു. ലോകസമാധാനത്തിനായി മാർപാപ്പ നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി കുട്ടികളും മാർപാപ്പയ്ക്ക് ആശംസാ കത്തയച്ചു.

റോമിലെ ഉണ്ണീശോ പീഡിയാട്രിക് ആശുപത്രിയിലെ രോഗികളായ കുട്ടികൾ ആശംസാസന്ദേശങ്ങളുമായി തങ്ങൾ ചെയ്ത പെയിന്‍റിംഗുകൾ മാർപാപ്പയ്ക്ക് അയച്ചുകൊടുത്തു. മാർപാപ്പയുടെ ജന്മനാടായ അമേരിക്കയിലെ ഷിക്കാഗോയിലും ഏറെക്കാലം മിഷനറിയും ബിഷപ്പുമായിരുന്ന പെറുവിലും ജന്മദിനത്തോടനുബന്ധിച്ച് ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരുന്നു.

വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ ത്രികാലജപപ്രാർഥനയിൽ പങ്കെടുക്കാനെത്തിയ തീർഥാടകർ മാർപാപ്പയ്ക്ക് ആശംസകൾ നേർന്നു. 70 എന്നെഴുതിയ അലങ്കാര ബലൂണുകളുമായി എത്തിയ തീർഥാടകരെയും കാണാമായിരുന്നു. പ്രാർഥനയ്ക്കായി മാർപാപ്പ എത്തിയതോടെ തീർഥാടകരുടെ"ഹാപ്പി ബർത്ത് ഡേ’ ആശംസകൾ മുഴങ്ങി.

Kerala

"എല്ലാവര്‍ക്കും സ്‌നേഹവും നന്ദിയും, സര്‍വശക്തനും': പിറന്നാൾ ആശംസകൾക്ക് നന്ദിപറഞ്ഞ് മമ്മൂട്ടി

കൊച്ചി: മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടി 74-ാം ജന്മദിനത്തിന്‍റെ നിറവിലാണ്. പ്രിയതാരത്തെ ആശംസകൾ കൊണ്ടു പൊതിയുകയാണ് ആരാധകരും സഹ കലാകാരന്മാരുമടക്കമുള്ളവർ.

സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ പ്രിയതാരത്തിന് പിറന്നാളാശംസ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റുകളുടേയും കമന്‍റുകളുടേയും കുത്തൊഴുക്കാണ്. പൂർണ ആരോഗ്യവാനായി തിരിച്ചുവന്ന ശേഷമുള്ള പിറന്നാൾ എന്ന നിലയിൽ ഇത്തവണത്തെ ആഘോഷത്തിന് മാറ്റ് കൂടുതലാണ്.

അതേസമയം, പിറന്നാൾ ദിനത്തിൽ ലഭിച്ച ആശംസകൾക്കും സ്നേഹസന്ദേശങ്ങൾക്കും നന്ദിപറയുകയാണ് മമ്മൂട്ടി. "എല്ലാവര്‍ക്കും സ്‌നേഹവും നന്ദിയും; സര്‍വശക്തനും' എന്നാണ് ഒറ്റവരിയായി മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. കടലിന്‍റെ വിദൂരതയിലേക്ക് നോക്കി കാറിനടുത്ത് നില്‍ക്കുന്ന തന്‍റെ ചിത്രത്തിനൊപ്പമാണ് താരം ഇത് പോസ്റ്റ് ചെയ്തത്.

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മാസങ്ങളോളം പൊതുമണ്ഡലത്തില്‍ നിന്ന് മാറിനിന്ന മമ്മൂട്ടി അടുത്തിടെയാണ് പൂര്‍ണ ആരോഗ്യവാനായി മടങ്ങിയെത്തിയത്. ആറുമാസമായി താരം ചെന്നൈയിൽ വിശ്രമത്തിലാണ്. പിറന്നാൾ ദിനമായ ഇന്ന് മമ്മൂട്ടി ആരാധകരെ അഭിസംബോധന ചെയ്യുമെന്നാണ് സൂചന.

ജിതിൻ കെ. ജോസിന്‍റെ കളങ്കാവൽ ആണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. ഇതിനു ശേഷം മോഹൻലാലുമൊത്ത് അഭിനയിക്കുന്ന മഹേഷ് നാരായണന്‍റെ ബിഗ് ബജറ്റ് ചിത്രത്തിൽ അദ്ദേഹം ജോയിൻ ചെയ്യും.

Latest News

Corehub Up